Home
Links
Bible Versions
Contact
About us
Impressum
Site Map


WoL AUDIO
WoL CHILDREN


Bible Treasures
Doctrines of Bible
Key Bible Verses


Afrikaans
አማርኛ
عربي
Azərbaycanca
Bahasa Indones.
Basa Jawa
Basa Sunda
Baoulé
বাংলা
Български
Cebuano
Dagbani
Dan
Dioula
Deutsch
Ελληνικά
English
Ewe
Español
فارسی
Français
Gjuha shqipe
հայերեն
한국어
Hausa/هَوُسَا
עברית
हिन्दी
Igbo
ქართული
Kirundi
Kiswahili
Кыргызча
Lingála
മലയാളം
Mëranaw
မြန်မာဘာသာ
नेपाली
日本語
O‘zbek
Peul
Polski
Português
Русский
Srpski/Српски
Soomaaliga
தமிழ்
తెలుగు
ไทย
Tiếng Việt
Türkçe
Twi
Українська
اردو
Uyghur/ئۇيغۇرچه
Wolof
ייִדיש
Yorùbá
中文


ગુજરાતી
Latina
Magyar
Norsk

Home -- Malayalam -- Romans - 077 (Paul’s Expectations in his Journeys)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek? -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish? -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
മൂന്നാം ഭാഗത്തിന്റെ അനുബന്ധം - പൌലോസിന്റെ സ്വഭാവവിശേഷതയെക്കുറിച്ചുള്ള പ്രത്യേക റിപ്പോര്‍ട്ട് റോമിലെ ആത്മിക നേതൃത്വത്തിന് നല്കുന് (റോമര്‍ 15:14 – 16:27)

3. പൌലോസിന്റെ യാത്രയിലെ പ്രതീക്ഷകള്‍ (റോമര്‍ 15:22-33)


റോമര്‍ 15:22-33
22 അതുകൊണ്ടുതന്നെ ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരുന്നതിനു പലപ്പോഴും മുടക്കം വന്നു. 23 ഇപ്പോഴോ എനിക്ക് ഈ ദിക്കുകളില്‍ ഇനി സ്ഥലമില്ലായ്കയാലും അങ്ങോട്ടു വരുവാന്‍ അനേക സംവത്സരമായി വാഞ്ഛ ഉണ്ടാകകൊണ്ടും, 24 ഞാന്‍ സ്പെയിനിലേക്കു യാത്ര ചെയ്യുമ്പോള്‍ പോകുന്ന വഴിക്കു നിങ്ങളെ കാണ്മാനും, ആദ്യം നിങ്ങളെ കണ്ടു സന്തോഷിച്ചശേഷം നിങ്ങളാല്‍ യാത്ര അയക്കപ്പെടുവാനും ആശിക്കുന്നു. 25 ഇപ്പോഴോ ഞാന്‍ വിശുദ്ധന്മാര്‍ക്കു ശുശ്രൂഷ ചെയ്യുവാന്‍ യരൂശലേമിലേക്കു യാത്രയാകുന്നു. 26 യരൂശലേമിലെ വിശുദ്ധന്മാരില്‍ ദരിദ്രരായവര്‍ക്ക് ഏതാനും ധര്‍മ്മോപകാരം ചെയ്വാന്‍ മക്കെദേന്യയിലും അഖായയിലും ഉള്ളവര്‍ക്ക് ഇഷ്ടം തോന്നി. 27 അവര്‍ക്ക് ഇഷ്ടം തോന്നി എന്നു മാത്രമല്ല, അത് അവര്‍ക്കു കടവും ആകുന്നു; ജാതികള്‍ അവരുടെ ആത്മിക നന്മകളില്‍ കൂട്ടാളികള്‍ ആയെങ്കില്‍ ഐഹിക നന്മകളില്‍ അവര്‍ക്കു ശുശ്രൂഷ ചെയ്വാന്‍ കടംപെട്ടിരിക്കുന്നുവല്ലോ. 28 ഞാന്‍ അതു നിവര്‍ത്തിച്ച് ഈ ഫലം അവര്‍ക്ക് ഏല്പിച്ചു ബോദ്ധ്യം വരുത്തിയശേഷം നിങ്ങളുടെ വഴിയായി സ്പെയിനിലേക്കു പോകും. 29 ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരുമ്പോള്‍ ക്രിസ്തുവിന്റെ അനുഗ്രഹപൂര്‍ത്തിയോടെ വരുമെന്ന് ഞാന്‍ അറിയുന്നു. 30 എന്നാല്‍ സഹോദരന്മാരേ, യഹൂദ്യയിലെ അവിശ്വാസികളുടെ കയ്യില്‍നിന്ന് എന്നെ രക്ഷിക്കേണ്ടതിനും യരൂശലേമിലേക്ക് ഞാന്‍ കൊണ്ടുപോകുന്ന സഹായം വിശുദ്ധന്മാര്‍ക്കു പ്രസാദമായിത്തീരേണ്ടതിനും 31 ഇങ്ങനെ ഞാന്‍ ദൈവേഷ്ടത്താല്‍ സന്തോഷത്തോടെ നിങ്ങളുടെ അടുക്കല്‍ വന്നു നിങ്ങളോടുകൂടെ മനം തണുക്കേണ്ടതിനും നിങ്ങള്‍ എനിക്കുവേണ്ടി ദൈവ ത്തോടുള്ള പ്രാര്‍ത്ഥനയില്‍ എന്നോടുകൂടെ പോരാടണമെന്നു 32 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെയും ആത്മാവിന്റെ സ്നേഹത്തെയും ഓര്‍പ്പിച്ച് ഞാന്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നു. 33 സമാധാനത്തിന്റെ ദൈവം നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ. ആമേന്‍.

മനുഷ്യന്‍ ചിന്തിക്കുന്നു, ദൈവം നടത്തുന്നു. തന്റെ യാത്രയെക്കുറിച്ചുള്ള ചിന്ത ഹൃദയത്തിലാക്കി തന്റെ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടു പൌലോസ് ഈ കാര്യത്തെയോര്‍ത്തു പ്രാര്‍ത്ഥിക്കുന്നു. മെഡിറ്ററേനിയന്റെ കിഴക്കും വടക്കുമുള്ള രാജ്യങ്ങളില്‍ താന്‍ സുവിശേഷം പ്രസംഗിച്ചു. വലിയ ഉപദ്രവങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നുവെങ്കിലും ആ ഇടങ്ങളില്‍ അനേകം സഭകള്‍ താന്‍ സ്ഥാപിച്ചു. ഇപ്പോഴാകട്ടെ റോമയുടെ പടിഞ്ഞാറെ ദിക്കില്‍, യൂറോപ്പിന്റെ തണുത്തുറഞ്ഞ വടക്കന്‍ പ്രവിശ്യകളില്‍ പ്രസംഗിക്കുവാനും, അന്ന് അറിയപ്പെട്ട മുഴുവന്‍ ലോകത്തെയും ദൈവപുത്രന്റെ കാല്ക്കീഴെ കൊണ്ടുവരുവാനും താന്‍ ആഗ്രഹിച്ചു.

റോമിലുള്ള വിശ്വാസികളുടെ സ്നേഹത്തെയും, വിശ്വാസത്തെയും, പ്രത്യാശയെയും ശക്തീകരിപ്പാന്‍ കഴിയേണ്ടതിനു പല പ്രാവശ്യം റോമ സന്ദര്‍ശിക്കുവാന്‍ താന്‍ ആഗ്രഹിച്ചുവെങ്കിലും ഏഷ്യാമൈനറിലെ പ്രശ്നങ്ങളും സാധ്യതകളും അവന്റ യാത്രയ്ക്ക് ഒരു തടസ്സമായി അവന്‍ കണ്ടു.

അനേക വര്‍ഷങ്ങള്‍ക്കു മുമ്പെ തന്റെ പ്രയത്നം കൂടാതെ രൂപംകൊണ്ട ആ സഭ സന്ദര്‍ശിച്ച് അവരെ പരിചയപ്പെടുവാനും, അവരെ വിശ്വാസത്തില്‍ ശക്തിപ്പെടുത്തുവാനും പൌലോസ് ആഗ്രഹിച്ചിരുന്നു. സ്പെയിനിലേക്കുള്ള യാത്രാമദ്ധ്യേ അവിടെ ഇറങ്ങി അവിടത്തെ വിവിധ കുടുംബങ്ങള്‍ സന്ദര്‍ശിക്കണമെന്നതായിരുന്നു തന്റെ പദ്ധതി. സ്പെയിനിലെ പുതിയ ശുശ്രൂഷയ്ക്കു റോമിലെ സഭ ഒരു സഹായമാകുവാനും, അവരുടെ പ്രാര്‍ത്ഥനയും ദാനങ്ങളും സഹകരണങ്ങളും അവനോടൊപ്പമുണ്ടായിട്ടു ഭാവിശുശ്രൂഷയില്‍ അവര്‍ക്കും അവനോടൊത്തു പങ്കുണ്ടാകണമെന്നു താന്‍ ആഗ്രഹിച്ചു. കര്‍ത്താവിന്റെ പ്രത്യാഗമനത്തെക്കുറിച്ചുള്ള പ്രത്യാശ നിമിത്തം തങ്ങള്‍ക്കുള്ള വസ്തുവകകള്‍പോലും വിറ്റിട്ട് ഇപ്പോള്‍ കഷ്ടതയിലും പട്ടിണിയിലും കഴിയുന്ന ആദിമസഭയായ യരൂശലേമിലെ സഭയ്ക്കു ഗ്രീസിലെ സഹോദരന്മാര്‍ എടുത്ത സാമ്പത്തിക സഹായം പ്രഥമതഃ എത്തിച്ചുകൊടുക്കുവാന്‍ താന്‍ നിര്‍ബന്ധിതനായിരുന്നു. വേദനാജനകമായ ഈ അനുഭവത്തിന്റെ ഫലമെന്നവണ്ണം ഇല്ലൂര്യയിലും ഗ്രീസിലുമുള്ള സഭകള്‍ പ്രാര്‍ത്ഥനയില്‍ ഉത്സാഹമുള്ളവരായി നിലനില്ക്കുവാന്‍ അവന്‍ ഉപദേശിക്കയുണ്ടായി. തങ്ങളുടെ ജോലികാര്യങ്ങളിലും ഉത്സുകരായിരിക്കണമെന്നും യേശുക്രിസ്തുവിന്റെ മടങ്ങിവരവിനായുള്ള കാത്തിരിപ്പ് തങ്ങളുടെ ഉപജീവനമാര്‍ഗ്ഗത്തെ ഇല്ലാതാക്കുകയോ, കുറയ്ക്കുകയോ ചെയ്യരുത് എന്നും അവന്‍ അവരെ ഉപദേശിച്ചു. വേല ചെയ്യുവാന്‍ മനസ്സില്ലാത്തവന്‍ തിന്നുകയുമരുത് എന്നു തെസ്സലോനിക്യര്‍ക്കു താന്‍ എഴുതി (2 തെസ്സ. 3:10). എങ്ങനെയായാലും യരൂശലേമിലെ വിശ്വാസികളുടെ ദരിദ്രമായ അവസ്ഥ അവരുടെ സഹായത്തിനര്‍ഹമായിരിക്കയും ജാതികളായ വിശ്വാസികള്‍ പ്രായോഗികമായ നിലയില്‍ അതിന് ഒരുങ്ങുകയും ചെയ്തു.

ജാതികളില്‍നിന്നും വിശ്വസിച്ചവരായ വിശ്വാസികള്‍ യരൂശലേമിലുള്ള യഹൂദ വിശ്വാസികളെ ഒത്തുചേര്‍ന്നു സഹായിക്കേണ്ടത് ആവശ്യമാണെന്നും യരൂശലേമിലെ സഭയ്ക്കു നല്കപ്പെട്ട ആത്മിക സമ്പത്ത് ജാതികളില്‍നിന്നുള്ള വിശുദ്ധന്മാര്‍ക്കുകൂടി അവര്‍ പങ്കുവെച്ചവരായതുകൊണ്ട് അവര്‍ ആ സഹായം അര്‍ഹിക്കുന്നുവെന്നും പൌലോസ് അവരോടു പറഞ്ഞു. അതുകൊണ്ടു ജാതികളില്‍നിന്നും വീണ്ടും ജനിച്ചവര്‍, യരൂശലേമിലുള്ള ദരിദ്രരായ വിശുദ്ധന്മാര്‍ക്ക് അവരുടെ മാനുഷികമായ ആവശ്യങ്ങളില്‍ സഹായം ചെയ്യുവാന്‍ കടപ്പെട്ടവരും ധാര്‍മ്മികമായി ഉത്തരവാദപ്പെട്ടവരുമാണെന്നു പൌലോസ് അവര്‍ക്കെഴുതി. പൌലോസിന്റെ വാക്കുകളില്‍നിന്നും ദരിദ്രരെ സഹായിക്കുക എന്നത് ഒരു വിശുദ്ധമായ ശുശ്രൂഷയും കടപ്പാടുമാണെന്നും അത് എക്കാലത്തും എവിടെയും പ്രായോഗികമാക്കേണ്ട കാര്യമാണെന്നും നമുക്കു മനസ്സിലാക്കാം.

യരൂശലേമിലെ സഭകള്‍ക്കുള്ള സഹായം എത്തിച്ചശേഷം സ്പെയിനി ലേക്കു പോകവെ റോമയില്‍ ഇറങ്ങി അവിടെയുള്ള വിശുദ്ധന്മാരുമായി ക്രിസ്തുവിലുള്ള അനുഗ്രഹപൂര്‍ണ്ണത പങ്കുവെക്കുക എന്നതു തന്റെ ആഗ്രഹമായിരുന്നു. യരൂശലേമിലേക്കുള്ള തന്റെ യാത്രയെ ഗൌരവതരമായ ഒരു കാര്യമായി താന്‍ കണ്ടു; കാരണം മോശെയുടെ ന്യായപ്രമാണത്തെ മുറുകെ പിടിക്കുന്ന പ്രാദേശിക സഭകള്‍ അവിടെയുണ്ടായിരുന്നു; എന്നാല്‍ ജാതികളില്‍നിന്നും കൂട്ടിച്ചേര്‍ക്കപ്പെട്ട അനേക വിശ്വാസികള്‍ ഉണ്ടെന്നുള്ളതു മറ്റൊരു വിഷയവും. യഹൂദ പാരമ്പര്യമുള്ള വിശ്വാസികള്‍ ഈ സഹായധനം യഹൂദേതരസഭകളില്‍നിന്നുള്ളതായതുകൊണ്ട് ഒരുപക്ഷേ സ്വീകരിക്കാതിരിക്കാനും സാധ്യതയുണ്ട്. മാത്രമല്ല, പരീശന്മാരും ശാസ്ത്രിമാരും പൌലോസിനോടുള്ള പ്രത്യക്ഷമായ ശത്രുത നിമിത്തം അവനെ കൊല്ലുവാന്‍ തരം അന്വേഷിച്ചിരിക്കയുമാണ്. അതുകൊണ്ടു തന്റെ സുരക്ഷയ്ക്കായി ഇടവിടാതെ യേശുക്രിസ്തുവിന്റെ നാമത്തില്‍ പ്രാര്‍ത്ഥിപ്പാനും മനുഷ്യന്‍ നീതീകരിക്കപ്പെടുന്നതു ന്യായപ്രമാണത്താലല്ല, കൃപയാല്‍ മാത്രമാണെന്നുള്ള തന്റെ ആത്മിക പോരാട്ടത്തില്‍ അവനെ കൈത്താങ്ങല്‍ നല്കുവാനും പൌലോസ് റോമിലെ വിശ്വാസികളോടാവശ്യപ്പെടുന്നു. യേശുവില്‍നിന്ന് അന്യപ്പെട്ടവരായി തന്നെ കുറ്റപ്പെടുത്തുവാനും കൊല്ലുവാനും ആഗ്രഹിച്ച യഹൂദന്മാരെ അവിശ്വാസികള്‍ എന്നവന്‍ സംബോധന ചെയ്തു. യരൂശലേമില്‍ തനിക്കുണ്ടായേക്കാവുന്ന അപകടങ്ങളെക്കുറിച്ചു തനിക്കു ബോധ്യമുണ്ടായിരുന്നിട്ടും, ആ ഭയാനകമായ പട്ടണത്തിലേക്കു പോകുവാന്‍ അവന്‍ തയ്യാറായി; അവനു മുമ്പെ യേശു ചെയ്തതും ഇതായിരുന്നുവല്ലോ. അവിടെയാണു യേശു നമുക്കുവേണ്ടി മരിച്ചതും നമ്മുടെ നീതീകരണത്തിനായി ഉയിര്‍ത്തെഴുന്നേറ്റതും. യേശുവിന്റെ ബലഹീനത വിജയമായി പരിണമിച്ചതവിടെയാണ്.

തന്റെ പ്രതീക്ഷകളെയും പദ്ധതികളെയും ഒറ്റവാചകത്തില്‍ പൌലോസ് സംഗ്രഹിച്ചു. ദൈവേഷ്ടമായാല്‍ സന്തോഷത്തോടെ വന്നു നിങ്ങളെ കാണാമെന്നാശിക്കുന്നു. അവര്‍ ഭക്ഷണപാനീയങ്ങള്‍, പരിഛേദന എന്നിങ്ങനെ ദ്വിതീയ പ്രാധാന്യതയുള്ള വിഷയങ്ങളില്‍ അഭിപ്രായഭിന്നതയുള്ളവരാണെങ്കിലും സമാധാനത്തിന്റെ ദൈവം നിങ്ങളോടെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ എന്ന ആശീര്‍വാദത്തോടെയാണു താന്‍ ലേഖനം പര്യാവസാനിപ്പിക്കുന്നത്.

പ്രാര്‍ത്ഥന: പിതാവേ, അവിടുത്തെ പുത്രന്‍ മുഖാന്തരം അങ്ങേക്കു നന്ദി കരേറ്റുവാന്‍ ഞങ്ങള്‍ക്ക് ഇടയാകുന്നതിനായി സ്തോത്രം. സുവിശേഷം സകല ജനത്തെയും അറിയിക്കുവാന്‍ പൌലോസ് തീരുമാനിച്ചു; ജാതികളെ അവിടുത്തേക്കു കൂട്ടിക്കൊണ്ടുവരുവാന്‍ അവന്‍ ആഗ്രഹിച്ചു. എങ്കിലും താന്‍ താഴ്ചയിലും അപമാനത്തിലും ഒരു തടവുകാരനായി റോമിലേക്കു പോയി. തന്റെ ലേഖനങ്ങള്‍ക്കും പ്രാര്‍ത്ഥനക്കും, വിശ്വാസത്തിനും, പ്രത്യാശക്കുമായി ഞങ്ങള്‍ നന്ദി പറയുന്നു. ഞങ്ങളെ സമ്പൂര്‍ണ്ണമായും അങ്ങയിലേക്കു നടത്തുവാന്‍ ഞങ്ങളെ സഹായിക്കണമെ.

ചോദ്യം:

  1. കഷ്ടങ്ങളും ഉപദ്രവങ്ങളും തനിക്കായി കാത്തിരിക്കുന്നു എന്നറിഞ്ഞിട്ടും സ്പെയിനിലേക്കു പോകും മുമ്പെ പൌലോസ് യരൂശലേമില്‍ പോകുവാന്‍ താല്‍പര്യപ്പെട്ടതിന്റെ കാരണമെന്ത്?

www.Waters-of-Life.net

Page last modified on January 22, 2013, at 07:34 AM | powered by PmWiki (pmwiki-2.3.3)