Waters of LifeBiblical Studies in Multiple Languages |
|
Home Bible Treasures Afrikaans |
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba
Previous Lesson -- Next Lesson യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു രണ്ടാം ഭാഗം - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു (യോഹന്നാന്‍ 5:1 - 11:54)
C - യെരൂശലേമിലേക്കുള്ള യേശുവിന്റെ അന്ത്യയാത്ര (യോഹന്നാന്‍ 7:1 - 11:54) - ഇരുളിന്റെയും വെളിച്ചത്തിന്റെയും വേര്‍പിരിയല്‍
1. കൂടാരപ്പെരുന്നാളിലെ യേശുവിന്റെ വചനങ്ങള്‍ (യോഹന്നാന്‍ 7:1 - 8:59)
b) ജനങ്ങളുടെയും മതവിചാരണക്കോടതിയുടെയും യേശുവിനെ പ്പറ്റിയുള്ള വ്യത്യസ്ത വീക്ഷണങ്ങള്‍ (യോഹന്നാന്‍ 7:14-53)യോഹന്നാന്‍ 7:14-18 മരണത്തെയോ ശത്രുക്കളില്‍നിന്നുള്ള ഉപദ്രവത്തെയോ യേശു ഭയപ്പെട്ടില്ല. പിതാവിന്റെ ഇഷ്ടത്തോടു ചേര്‍ന്ന് അവന്‍ രഹസ്യമായി പെരുന്നാളിന്റെ സമയത്തു യെരൂശലേമിലേക്കു പോയി. അവിടെ അവന്‍ ഒളിച്ചിരിക്കാതെ ദൈവാലയ മണ്ഡപത്തിലേക്കു ചെന്നു, അംഗീകാരമുള്ള ഒരു ഉപദേഷ്ടാവിനെപ്പോലെ അവനവിടെ സുവിശേഷം ഉപദേശിച്ചു. ദൈവം നേരിട്ടു സംസാരിക്കുന്നതായി ജനത്തിനു തോന്നി. അവര്‍ അന്യോന്യം ചോദിച്ചു: ഇത്രയും ആഴത്തിലുള്ള ദൈവശാസ്ത്രചിന്തകള്‍ ഈ ചെറുപ്പക്കാരന് എവിടെനിന്നു കിട്ടി? ഒരു പ്രസിദ്ധനായ ദൈവശാസ്ത്രപണ്ഡിതന്റെ കീഴില്‍ ഇവന്‍ പഠിച്ചിട്ടില്ലല്ലോ. ഉന്നത വിദ്യാഭ്യാസ പരിശീലനം കിട്ടാത്ത ഒരാശാരിക്ക്, ദൈവത്തിന്റെ പൂര്‍ണ്ണസത്യങ്ങള്‍ നമ്മെ അറിയിക്കാന്‍ എങ്ങനെയാണു കഴിയുക? യേശുവിന്റെ മറുപടി ഇങ്ങനെയെന്നവണ്ണമായിരുന്നു, "സത്യമാണ്, എനിക്ക് ഉപദേശമുണ്ട്, ഞാന്‍ സത്യത്തിന്റെ ഉപദേഷ്ടാവാണ്. അതിനെക്കാളുപരി, ഞാന്‍ വാസ്തവമായ ദൈവത്തിന്റെ വചനമാണ്. ദൈവത്തിന്റെ ഓരോ ചിന്തയും ആഗ്രഹവും എന്നിലുണ്ട്. എന്റെ ഉപദേശം എന്റേതല്ല, ഞാന്‍ ദൈവത്തിന്റെ ശബ്ദമാണ്, അവന്‍ എന്നില്‍ വസിക്കുന്നു, എന്റെ പിതാവാണ് എന്നെ ഉപദേശിക്കുന്നത്, അവന്റെ ചിന്തകളുടെയും പദ്ധതികളുടെയും, ഉദ്ദേശ്യങ്ങളുടെയും ശക്തിയുടെയും നിറവ് എനിക്കറിയാം. എന്റേതായ ചിന്തകളുമായല്ല ഞാന്‍ വന്നത്, ദൈവത്തിന്റെ ചിന്തകള്‍ മാത്രമാണു സത്യം. വെളിപ്പാടു വ്യക്തമല്ലാത്തിടത്തു ഞാനതു പൂര്‍ത്തീകരിക്കുന്നു." ഇങ്ങനെയാണ് അവന്‍ പിതാവിനെ മഹത്വപ്പെടുത്തി അവനു കീഴടങ്ങിയത്; തന്നെത്താന്‍ ദൈവത്തിന്റെ അപ്പോസ്തലനെന്നു വിളിച്ചു. അവന്‍ സ്വയമായിട്ട് അയയ്ക്കപ്പെട്ടതല്ല, പൂര്‍ണ്ണമായ ദൈവിക അധികാരത്തോടെ പിതാവിന്റെ നാമത്തില്‍ വന്നതാണവന്‍. അങ്ങനെ ഒരേസമയം ദൈവപുത്രനും അപ്പോസ്തലനുമാണു യേശു. പിതാവിനെപ്പോലെ, നമ്മുടെ ശ്രദ്ധയും വിശ്വാസവും ആരാധനയും അവന്‍ അര്‍ഹിക്കുന്നു. യഹൂദന്മാര്‍ക്ക് അവനിലുള്ള വിശ്വാസം സുഗമമാക്കുന്നതിന് അവനൊരു പ്രായോഗികമായ വഴി കാണിച്ചുകൊടുത്തു. തന്റെ പഠിപ്പിക്കല്‍ ദൈവഹിതത്തിനു ചേരുന്നതാണെന്ന ഉറപ്പായിരുന്നു അത്. അതിനാല്‍, യേശുവിന്റെ പഠിപ്പിക്കലും അവന്റെ വ്യക്തിത്വവും യാഥാര്‍ത്ഥ്യമാണെന്നതിന്റെ നിര്‍ണ്ണായകമായ തെളിവെന്താണ്? അവന്‍ പറഞ്ഞു, "എന്റെ സുവിശേഷമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ ഉദ്യമിക്കുക, അതിന്റെ മഹത്വം നിങ്ങള്‍ കണ്ടെത്തും. ക്രിസ്തുവിന്റെ വചനങ്ങള്‍ വാക്യം പ്രതിവാക്യമായി പ്രായോഗികമാക്കുക, അതു വെറും മാനുഷികവാക്കുകളല്ല മറിച്ചു ദൈവികവചനങ്ങളാണെന്നു നിങ്ങള്‍ കാണും." ക്രിസ്തുവിന്റെ ഉപദേശം പ്രായോഗികമാക്കുന്നതിനുള്ള ശ്രമത്തില്‍ ഒന്നാമത് ആവശ്യമായിരിക്കുന്നതു നിങ്ങളുടെ നിശ്ചയദാര്‍ഢ്യമാണ്. അവന്‍ ആഗ്രഹിച്ചതു നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? ദൈവഹിതത്തോടുള്ള നിങ്ങളുടെ ഈ ചേര്‍ച്ചയില്ലാതെ, കര്‍ത്താവിനെക്കുറിച്ചുള്ള യഥാര്‍ത്ഥ ജ്ഞാനം നിങ്ങള്‍ക്കു ഗ്രഹിക്കാനാവില്ല. അവന്റെ ഹിതത്തോടു നിങ്ങളുടെ ഹിതം ചേര്‍ന്നാല്‍ അതു ക്രിസ്തുവിന്റെ ഹിതമാണ്. യാഥാര്‍ത്ഥ്യം ഗ്രഹിക്കുന്നതിന്റെ ഉന്നതവും നവീനവുമായ ഒരു തലത്തിലേക്കു നിങ്ങള്‍ ഉയരും, ദൈവത്തെ അവന്‍ ആയിരിക്കുന്നതുപോലെ നിങ്ങള്‍ അറിയും. യേശു പഠിപ്പിച്ചതുപോലെ പിതാവിന്റെ ഇഷ്ടം ചെയ്യാന്‍ തന്നെത്തന്നെ ഒരുക്കുന്നയാള്‍, പഴയനിയമവും പുതിയനിയമവും തമ്മിലുള്ള വിശാലമായ വിടവ് അനുഭവപ്പെടും. നമ്മുടെ കര്‍ത്താവ് ഒരു വലിയ ഭാരം നമ്മുടെമേല്‍ അങ്ങു ചുമത്തുകയല്ല, അതു വഹിക്കാനാവശ്യമായ ശക്തിയും അവന്‍ നമുക്കു നല്‍കുന്നുണ്ട്. അവന്റെ ഹിതം സസന്തോഷം നടപ്പാക്കാന്‍ നിങ്ങള്‍ക്കു കഴിയും. ക്രിസ്തുവിന്റെ കല്പനകള്‍ക്കു വിധേയപ്പെടുന്നവര്‍ ആരായാലും, അവര്‍ക്ക് അവന്റെ സ്നേഹത്തില്‍ ജീവിക്കാനുള്ള ബലം കിട്ടും. അവന്റെ പഠിപ്പിക്കല്‍ പരാജയത്തിലേക്കു നയിക്കുകയില്ല; മോശെയുടെ ന്യായപ്രമാണത്തില്‍ അതാണു സംഭവിച്ചത്. ഇവിടെ നേരേമറിച്ചു ദൈവകൃപയുടെ നിറവിലാണു ജീവിക്കുന്നത്. ക്രിസ്തുവിന്റെ ഉപദേശത്തില്‍ വെളിപ്പെട്ട ദൈവഹിതം പ്രായോഗികമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആരായാലും, അവര്‍ ദൈവവുമായി വ്യക്തിപരമായ ഒരു ബന്ധത്തിലായിത്തീരും. ക്രിസ്തുവിന്റെ ഉപദേശം മാനുഷികമല്ലെന്നും, അവന്‍ ദൈവവചനം മനുഷ്യനായി അവതരിച്ചതാണെന്നും ഗ്രഹിക്കും. വരണ്ട തത്വജ്ഞാനവുമായല്ല, മറിച്ചു പാപക്ഷമയും ദൈവത്തിന്റെ ജീവന്റെ ശക്തിയും നമുക്കു ദാനം ചെയ്യുന്നതിനായുമാണ് അവന്‍ വന്നത്. യോഹന്നാന്‍ 7:19-20 ക്രിസ്തുവിന്റെ വിശുദ്ധസ്വഭാവം യഹൂദന്മാരോട് ഇങ്ങനെ ചോദിക്കാനുള്ള അധികാരം അവനു നല്‍കി, "നിങ്ങള്‍ക്കു ന്യായപ്രമാണം കിട്ടി, എന്നാല്‍ ആരും അതു ശരിയായി അനുഷ്ഠിച്ചിട്ടില്ല." ഈ പ്രസ്താവം യഹൂദജാതിയുടെ ഹൃദയത്തിലേക്കു തുളച്ചുകയറി. പഴയനിയമത്തിലെ ഒരൊറ്റയാള്‍പോലും ന്യായപ്രമാണത്തിലെ കാര്യങ്ങള്‍ പൂര്‍ണ്ണമായി നിറവേറ്റിയിട്ടില്ലായെന്നാണ് ഊന്നിപ്പറഞ്ഞത്. ഒരു ചെറിയ കല്പന ലംഘിക്കുന്നവന്‍ എല്ലാ കല്പനയും ലംഘിക്കുന്നു, ദൈവക്രോധം അവന്റെമേല്‍ വസിക്കുകയും ചെയ്യുന്നു. ഈ പ്രഖ്യാപനത്തോടെ നീതീകരണത്തെക്കുറിച്ചുള്ള യഹൂദന്മാരുടെ അവകാശവാദങ്ങള്‍ യേശു അസാധുവാക്കുകയും, നിയമജ്ഞരുടെ തീക്ഷ്ണതയും പരിശ്രമവുമെല്ലാം വെറും ആത്മവഞ്ചനയാണെന്നു കാണിക്കുകയും ചെയ്തു. തന്നെ നശിപ്പിക്കാന്‍ യഹൂദന്മാര്‍ ആഗ്രഹിക്കുന്നുണ്ടെന്നു തനിക്കറിയാമെന്നു യേശു അവരെ അറിയിച്ചു. യേശുവിനു മുന്നില്‍ യാതൊന്നും മറഞ്ഞിരിക്കുന്നില്ല. ഉപരിപ്ളവമായുള്ള തീക്ഷ്ണതയ്ക്കെതിരെ അവന്‍ ശ്രോതാക്കള്‍ക്കു മുന്നറിയിപ്പു നല്‍കുകയും, അവനെ അനുഗമിക്കുന്നതിനുള്ള വിലയെന്തെന്ന് ഊന്നിപ്പറയുകയും ചെയ്തു. അതേസമയത്തുതന്നെ അവന്‍ ചോദിച്ചു: "എന്തിനാണു നിങ്ങള്‍ എന്നെ കൊല്ലാനാഗ്രഹിക്കുന്നത്?" ക്രിസ്തുവിന്റെ വാക്കുകള്‍ ജനക്കൂട്ടത്തെ പിന്നാക്കം തള്ളിനീക്കി, അവരിലാരുംതന്നെ നീതിമാന്മാരായിട്ടില്ലായെന്ന അവന്റെ പ്രസ്താവന അവരെ പരിഭ്രാന്തരാക്കി. അവരുടെ മറുപടി ഗൂഢാലോചന മറയ്ക്കുന്നതായിരുന്നു, "ഇല്ലില്ല, നിന്നെ ആരാണു കൊല്ലാനാഗ്രഹിക്കുന്നത്? ദൈവം തടുക്കട്ടെ!" അവനെ ഒരു ദുരാത്മാവു ബാധിച്ചുവെന്നുപോലും ചിലര്‍ കരുതി. വെറുപ്പുകൊണ്ട് അവര്‍ അന്ധരായിത്തീര്‍ന്നു, ദുരാത്മാവില്‍നിന്നു പരിശുദ്ധാത്മാവിനെ വേര്‍തിരിച്ചറിയാന്‍പോലും അവര്‍ക്കു കഴിയാതായി. ദൈവത്തിന്റെ സ്നേഹത്തെക്കുറിച്ചുള്ള അറിവിനായുള്ള എല്ലാ വികാരങ്ങളും അവര്‍ക്കു നഷ്ടമായിപ്പോയി. ചോദ്യം:
|